Sunday, October 15, 2017

കോഴി വിഷമാണ്. ദയവായി അത് ഭക്ഷിയ്ക്കരുതേ....

കോഴി-ഇറച്ചി, മുട്ട തുടങ്ങിയവയില്‍ വരെ മാരകമായ അളവില്‍ കാഡ് മിയം, ക്രോമിയം, കറുത്തീയം തുടങ്ങിയവയുടെ അംശവും കേരള വെറ്ററിനറി  സര്‍വകലാശാലയിലെ വിദഗ് ദ സംഘം നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നതാണ്.
ഇത് ഭക്ഷ്യ യോഗ്യമല്ലെന്നും വിദഗ് ദർ നിർദ്ദേശിച്ചിരുന്നു.

ഇന്ന്‌ കേരളത്തിലെ കോഴിഇറച്ചി വിപണി തമിഴ്‌നാട്ടിലെ നാമക്കല്‍, പല്ലടം, കോയമ്പത്തൂര്‍ എന്നീ സ്ഥലങ്ങളിലെ വ്യാപാരികളാണ്‌ നിയന്ത്രിക്കുന്നത്‌.

മൂന്നര വയസു മാത്രം പ്രായമുള്ള പെണ്‍കുട്ടിക്ക് പൂര്‍ണ വളര്‍ച്ചയുള്ള ഗര്‍ഭപാത്രം ഉള്ളതായി അടുത്തിടെ പത്രവാര്‍ത്ത വന്നിരുന്നതാണ്.
അതിന്റെ കാരണം മനുഷ്യരിലെ ജനിതക മാറ്റം-ജനിതക വൈകല്യം ആണെന്നും അതിന്റെ അടിസ്ഥാന കാരണം ഇറച്ചിക്കോഴിയാണെന്നും സംശയ ലേശമില്ലാതെ ശാസ്ത്രജ്ഞർ വെളിപ്പെടുത്തിയതും ആണ്.

നമ്മുടെ നാട്ടിൽ സാധാരണ കോഴികളല്ല, ജനിതക മാറ്റം വരുത്തിയ കോഴികളാണ് നിലവിൽ ഉപയോഗത്തിലുള്ളത്.
അന്തക വിത്തുകൾ പോലെ തന്നെ.

ഇത് നിരോധിച്ചില്ലെങ്കിൽ വരും തലമുറ മാംസപിണ്ഡമാകും.
ഇറച്ചിക്കോഴികളെപ്പോലെ സ്‌കൂൾ ബസ്സുകളിൽ കുത്തി നിറച്ചു കൊണ്ട് പോകപ്പെടുന്ന പുതിയ തലമുറ അതിന്റെ നിദർശനമാണ്.

" ഇന്നത്തെ മനുഷ്യന്റെ കേരളീയ തലമുറ അന്യം നിന്ന് പോകാതിരിക്കാൻ ഇറച്ചിക്കോഴി എന്ന മാരക ഭക്ഷണ പദാർത്ഥം ഇന്ത്യയിൽ നിരോധിക്കണം.

കുട്ടികളുടേയും യുവജനങ്ങളുടെയും ഇഷ്ട ആഹാരമായി തിരഞ്ഞെടുത്തിരിക്കുന്ന ചിക്കന് വേണ്ടി  ഉപയോഗിക്കുന്ന ഇറച്ചിക്കോഴികളെ ഉണ്ടാക്കുന്നത് സാധാരണ നാട്ടിന്പുറത്തുകാർ മുട്ട അടവെച്ചു കോഴി കുഞ്ഞുങ്ങളെ വിരിയിച്ച് എടുക്കുന്നതുപോലെയല്ല.

കെ എഫ് സി പോലെയുള്ള മൾട്ടി-ഭീമന്മാർ കൃത്രമ ജനിതക പ്രക്രിയ വഴി ഭ്രൂണത്തിനെ വളർത്തിയെടുത്ത കോഴി കുഞ്ഞുങ്ങൾക്ക് പൂടയോ, ചുണ്ടോ,ചിറകോ ഇല്ല.
കുഴൽ വഴി മാത്രം തീറ്റയെടുക്കുന്ന ഇവയുടെ ശരീരത്തിൽ എല്ലിന്റെ ഘടകം വളരെ കുറവാണ്.
അതിനാൽ മാംസം ധാരാളം ലഭിക്കും.
ഉള്ള എല്ലുകൾ തന്നെ തിന്നുകയും ചെയ്യാം.

ഇത്തരം രീതിയിൽ കോഴിയെ വളർത്തുന്നതിന്റെ കാരണം തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനാണ്.
ഇതിനെ ലോകത്ത് ഒരിടത്തും ചിക്കൻ എന്ന് വിളിക്കാറില്ല.
പകരം കെ എഫ് സി എന്ന് മാത്രമേ സംബോധന ചെയ്യാറുള്ളൂ.
സുര്യപ്രകാശമടിച്ചാൽ മരിച്ചുപോകുന്ന ഈ കൃതൃമ ജീവിയെയാണ് കെ.എഫ്.സി-യിലൂടെ നമ്മൾക്ക് ലഭിക്കുന്നത്.

നഗരങ്ങളിൽ കോഴിയിറച്ചിയുടെ പര്യായമായി കെ എഫ് സി മാറിയിരിയ്ക്കുന്നു.
കെ എഫ് സി മോഡൽ ചിക്കൻ പാചകമാണ് നമ്മുടെ വീക്ക് നസ്സ്.

ഇന്ന് പല ഉദ്യോഗസ്ഥരും ജോലിയിൽ സ്ഥലം മാറ്റം തിരഞ്ഞെടുക്കുന്നത് അവരുടെ കുട്ടികളുടെ ഇഷ്ട്ട കേന്ദ്രമായ കെ.എഫ്.സി ശാഖകൾ ഉള്ളിടങ്ങളിലേക്ക് മാത്രമാണ്.

കേരളത്തിലെ നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും കിട്ടുന്ന പ്രിയങ്കരമായ ചിക്കനോ ?
കേരളത്തിൽ ഒരിക്കലും ചിക്കന് ക്ഷാമമില്ല.
കൃത്രിമ ക്ഷാമവും വിലക്കയറ്റവും സാധാരണയാണ് താനും.
ഹോട്ടലുകളിൽ കോഴി ഇറച്ചി കേടുപാട് കൂടാതെ സൂക്ഷിക്കാൻ വേണ്ടി വളരെ മാരകമായ രാസവസ്തുക്കളാണ് ഉപയോഗിക്കുന്നത്.
രുചി വർദ്ധനയ്ക്കായി അതിലും മാരകമായ രാസപദാര്ഥങ്ങളും ഉപയോഗിയ്ക്കുന്നു.
ഇറച്ചി ഫ്രൈ ചെയ്യുന്ന എണ്ണയെപ്പറ്റി പറയുകയും വേണ്ട.

ഭക്ഷ്യയോഗ്യമല്ലാത്തതും വാഹനങ്ങളിലും വ്യവസായങ്ങളിലും ഉപയോഗിയ്ക്കുന്നതുമായ മിനറൽ എണ്ണയും നൂറിലേറെ തവണ സ്ഥിരമായി ഉപയോഗിയ്ക്കുന്ന ചട്ടിയും എണ്ണയും ഒക്കെ നമുക്കറിയാം, ആരും പറഞ്ഞു പഠിപ്പിയ്ക്കേണ്ട.

ഇത് കൂടാതെ ഈ കൃതൃമ ജീവികൾ പെട്ടെന്ന് മരണപ്പെടാതിരിക്കാൻ ഹോർമോണ്സും ആന്റിബയോട്ടിക്‌സും കുത്തിവെച്ച് വളർത്തുന്നതിനാൽ അവ ഭക്ഷിക്കുന്ന വ്യക്തികളുടെ പ്രത്യുൽപാദന ശേഷിയും പ്രതിരോധശേഷിയും കുറയുകയും വളർന്ന് വരുന്ന കുട്ടികളിൽ ബ്രസ്റ്റ് ക്യാൻസർ കൊളോൺ
ക്യാൻസർ, യൂട്ടറസ് ക്യാൻസർ മുതലായവ ഉറപ്പായും പിടിപെടുന്നതുമാണ്.

ഇനി അടുത്ത തലമുറ കോഴിയിറച്ചി എന്ന വാക്ക് കേൾക്കാൻ കൂടി ഭൂമിയിൽ അവശേഷിക്കില്ല.
ഇപ്പോൾ കെ.എഫ്.സി ഉപയോഗിക്കുന്നവർക്ക്, (അതായത് സൈബർ നഗരങ്ങളിലെ ടെക്കികൾക്കും മറ്റും) ജനിക്കുന്ന കുട്ടികളുടെ ആയുസ്സ് 25-നും 30-നും മധ്യേ അവസാനിക്കും എന്നാണു പാശ്ചാത്യ ഗവേഷകർ പറയുന്നത്. അവരിൽ ജനിക്കുന്ന കുട്ടികൾ കണ്ണും ചെവിയും മറ്റും സമ്പൂർണ്ണ പ്രവർത്തനമില്ലാത്ത ജനിതക വൈകൃതങ്ങൾ ഉള്ളവരായിരിക്കും.

കൃതൃമ ജീവികളെ പോലെ മാറുന്ന മനുഷ്യ സമൂഹത്തെ കുറിച്ച് സങ്കല്പ്പിക്കാൻ തന്നെ പ്രയാസമാണ്.
ഇതിന് കാരണം മനുഷ്യരിൽ ഉണ്ടാകുന്ന ജനിതക മ്യൂറ്റേഷനാണ്.

നമ്മുടെ മനുഷ്യ ലോകത്തിന്റെ ഭാവി തകർക്കുന്ന ഈ മാരക വസ്തു ഇന്ത്യയിൽ തടയാൻ നമ്മൾ ഓരോ വ്യക്തികളും പ്രതിജ്ഞ ചെയ്യണം.

പണക്കൊതി മൂത്ത് ഈ മാരക വിഷത്തിന്റെ വില നിലവാരം താഴ്ത്തി നിശ്ചയിച്ചു ഉപഭോഗം വർദ്ധിപ്പിയ്ക്കാൻ പരസ്യം നൽകി മാധ്യമങ്ങൾ ജനത്തെ ചതിക്കരുതെന്നു പറയേണ്ടതുണ്ട്.

തൂവലുകൾ ഇല്ലാത്ത ഇറച്ചിക്കോഴി വെറും ഇറച്ചിയായിത്തന്നെ ഉദ് പാദിപ്പിച്ചു തുടങ്ങിയിരിയ്ക്കുന്നു.
മസാല പുരട്ടി എണ്ണയിൽ ഇട്ട് പാചകം ചെയ്തു തിന്നാൻ നേരത്ത് ഭക്ഷ്യയോഗ്യമല്ലാത്ത ഭാഗങ്ങൾ കളഞ്ഞു പ്ലെയ്റ്റിൽ വിളമ്പിയാൽ മാത്രം മതിയെന്ന സ്ഥിവിശേഷമാണുള്ളത്.
ഹോട്ടലുകൾക്ക് എന്ത് സുഖം !

അതേ സമയം നാമമാത്രമായ തൂവലുകൾ മാത്രമുള്ള ഒരു പ്രത്യേക ജനിതക സൃഷ്ടിയാണ് ഇന്നത്തെ കേരളത്തിലെ ഇറച്ചിക്കോഴി.
പുതിയ ടെക്‌നോളജിക്കൽ കോഴി നാട്ടിൻ പുറങ്ങളിലും താമസിയാതെ എത്തിക്കൊള്ളും.

*കോഴി വിഷമാണ്.*
*ദയവായി അത് ഭക്ഷിയ്ക്കരുതേ...*

No comments:

Post a Comment